Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final

മന്ദാന മാജിക്; ആർസിബിക്ക് കിരീടം

വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ജേതാക്കൾ. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്‍റെ റിക്കാർഡ് വിജയലക്ഷ്യം ആറു വിക്കറ്റും രണ്ട് പന്തുകളും അവശേഷിക്കെ ആര്‍സിബി മറികടന്നു.

ബംഗളൂരുവിന്‍റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. അർധസെഞ്ചറികൾ സ്വന്തമാക്കിയ ക്യാപ്റ്റൻ സ്‌മൃതി മന്ദാനയും (41 പന്തിൽ 87), ജോർജിയ വോളുമാണ് (54 പന്തിൽ 79) ബംഗളൂരു ഇന്നിംഗ്സിന്‍റെ നട്ടെല്ല്. ഡൽഹിയുടെ തുടര്‍ച്ചയായ നാലാം ഫൈനൽ തോൽവിയാണിത്.

സ്കോർ: ഡൽഹി 203/4 ബംഗളൂരു 204/4 (19.4). ഡൽഹി നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിലാണ് 203 റൺസെടുത്തത്. ബാറ്റിങ്ങിനിറങ്ങിയവരെല്ലാം അവർക്കായി തിളങ്ങി ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (57) അർധസെഞ്ചുറി നേടി.

ലിസ്‌ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരും തിളങ്ങി. 15 പന്തുകളിൽ 35 റൺസടിച്ചു പുറത്താകാതെനിന്ന ചിനെൽ ഹെൻറിയുടെ പ്രകടനമാണ് സ്കോർ 200 കടത്തിയത്. 19-ാം ഓവറിൽ 24 റൺസാണ് ഹെൻറി ഒറ്റയ്ക്ക് അടിച്ചെടുത്തത്. സ്‌മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

Sports

ഷെഫാലിക്ക് അർധ സെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. നിലവിൽ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്. ദീപ്തി ശര്‍മ (34), അമന്‍ജോത് കൗര്‍ എന്നിവരാണ് ക്രീസിൽ.

ഓപ്പണർമാരായ സ്മൃതി മന്ഥന (45), ഷെഫാലി വർമ ( 87), സെമി ഫൈനലിലെ ഹീറോ ജമിമ റോഡ്രിഗ്‌സ് ( 24), ഹർമൻപ്രീത് കൗർ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതിയും ഷെഫാലി വർമയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്.

പവർപ്ലേ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. നേരത്തെ മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമിഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇരു ടീമുകളും ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്.

Sports

വനിതാ ലോകകപ്പ്: ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. സെമി ഫൈനൽ വിജയിച്ച ആതേ ‌ടീമുമായിട്ടാണ് കലാശപ്പോരിന് ഇരു ടീമും  ഇറങ്ങുന്നത്. മഴയെ തുടർന്നു രണ്ടു മണിക്കൂർ വൈകിയാണ് ടോസ് ഇട്ടതെങ്കിലും ഓവറുകൾ ചുരുക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. ഇതിനുമുൻപ് രണ്ടുതവണ ഫൈനലിൽ കളിച്ചപ്പോഴും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. അതിന്‍റെ മുറിവുണക്കാൻ ഇത്തവണ ജയം അനിവാര്യമാണ്.

2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടുമാണ് കിരീടം അടിയറവെച്ചത്. മൂന്നാമങ്കത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും. സെമിഫൈനലിൽ റിക്കോർഡ് റൺചേസോടെ ഓസ്‌ട്രേലിയയെ മറികടന്നത് ഇന്ത്യൻ ടീമിന്‍റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.‌

ടീം ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.

 

Sports

മഴ കളിക്കുന്നു; ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഫൈനൽ വൈകുന്നു

നവി മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന വനിതാ ലോകകപ്പ് ഫൈനൽ മഴമൂലം വൈകുന്നു. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയം വേദിയാകുന്ന കലാശപ്പോരാട്ടം ഉച്ചയ്ക്ക് 2.30-നായിരുന്നു തുടങ്ങേണ്ടിയിരുന്നത്.

എന്നാൽ കനത്ത മഴമൂലം ടോസ് നടത്താൻ കഴിഞ്ഞില്ല. കനത്ത മഴയിൽ ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മഴമാറിയാലും ഓവർ വെട്ടിച്ചുരുക്കിയാകും ഫൈനൽ നടക്കുക എന്നാണ് സൂചന.

ഇന്ന് ആര് ചാമ്പ്യൻമാരായാലും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അത് പുതിയ ചരിത്രമാകും. രണ്ടു തവണ ഫൈനലിൽ കാലിടറിയ ഇന്ത്യയുടെ നീലപ്പട സെമിയിൽ അവിസ്മരണീയ ജയത്തിലൂടെയാണ് ഫൈനൽ പ്രവേശനം നേടിയത്.

മറുവശത്ത് ആദ്യമായി ഫൈനൽ മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയുടെ തേരിലാണ്. സെമിയിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിൽ എത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണവർ.

ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005-ലും 2017-ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.

Kerala

ബിഹാറിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 7.42 കോടി വോട്ടര്‍മാര്‍

ന്യൂഡൽഹി: പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.

ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടർമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.

പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കി.

കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറ്റ്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Latest News

Up